2010, സെപ്റ്റംബർ 16, വ്യാഴാഴ്‌ച

ദേശിയ അവാര്‍ഡും കുറെ വിവാദങ്ങളും

2009 ദേശിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പതിവ് പോലെ കുറെ വിവാദങ്ങള്കും തിരി കൊളുത്തി . ഇനി ഇതിനെ കുറിച്ചുള്ള ചര്‍ച്ചകളും , വിമര്‍ശനങ്ങളും സര്‍വ മാധ്യമങ്ങളിലും നിറയും. എന്തായാലും എന്‍റെ വക കൂടി ഇരിക്കട്ടെ ഒരു വിമര്‍ശനം. 
ആദ്യം മികച്ച ചിത്രം തന്നെ എടുക്കാം. സംസ്ഥാന തലത്തില്‍ അത്രയൊന്നും പരിഗണിക്കപ്പെടാത്ത ചിത്രമായിരുന്നു ഷാജി എന്‍ കരുണിന്റെ മമ്മൂട്ടി ചിത്രം "കുട്ടിസ്രാന്ക്". മികച്ച ചിത്രത്തിനും, ചായഗ്രഹനവും, തിരക്കഥയും ഉള്‍പ്പടെ അഞ്ചു മികച്ച പുരസ്കാരങ്ങള്‍  നേടി. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ അത്രയൊന്നും പൈസയും, സ്വാധീനവും ഇല്ലാത്ത റിലയന്‍സിന്റെ ബിഗ്‌ പിക്ചേര്‍സ് അന്നെന്നുള്ളത് ഒന്ന് നോട്ട് ചെയ്തോളു. സംസ്ഥാനതലത്തില്‍ അവര്‍ക്ക് അത്രയ്ക്ക് സ്വാധീനം പോര എന്നുള്ളതയിരിക്കം ഇവിടെ ഈ ചിത്രം അവഗണിക്കപ്പെട്ടത്. പക്ഷെ ദേശിയ തലത്തില്‍ അതല്ലല്ലോ സ്ഥിതി. റിലയന്‍സ് എന്ന ബഹുരാഷ്ട്ര കുത്തകയ്ക്ക് ഒരു ദേശിയ അവാര്‍ഡ്‌ ഒപ്പിചെടുക്കുക എന്നത് വളരെ ചെറിയ കാര്യം മാത്രം. അതും സര്‍ക്കാര്‍ പോലും അവരോടു കടപ്പെട്ടിരിക്കുന്ന ഈ അവസ്ഥയില്‍, അമ്ബാനിമാര്‍ക്ക് ഒന്നല്ല ഒരായിരം അവാര്‍ഡുകള്‍ ദേശിയതലത്തില്‍ ലഭിച്ചേക്കാം. ഇപ്രാവശ്യത്തെ ഓസ്കാറിനു ഇന്ത്യയില്‍ നിന്നുള്ള ചിത്രം ചിലപ്പോള്‍ കുട്ടിസ്രാന്ക് ആയിരിക്കാം. എന്തായാലും ഈ ചിത്രം മലയാളത്തില്‍ ആയതുകൊണ്ട് നമുക്ക് മലയാളികള്‍ക്ക് സന്തോഷിക്കാം. 
മൂന്നു ചിത്രങ്ങളില്‍ വ്യത്യസ്തമായ ഏഴു വേഷങ്ങള്‍ മികച്ച പ്രകടനം നടത്തിയ മലയാളത്തിന്റെ അതുല്യ പ്രതിഭ മമ്മൂട്ടിക്ക് അവാര്‍ഡില്ല, മേകപ്, മുഖം മൂടി വേഷത്തിലൂടെ അമിതാഭ് ബച്ചന് അവാര്‍ഡു. ബച്ചന്‍ ഈ കഥാപാത്രം അവതരിപ്പിക്കാന്‍ കാണിച്ച സന്മനസ്സിനാണ് അവാര്‍ഡു എന്നു ജൂറി. മൂന്നു ചിത്രങ്ങളില്‍ ഏഴു വേഷം ചെയ്യാന്‍ കഠിന ശ്രമം നടത്തിയതിനു അംഗീകാരമില്ല. ബച്ചന് ഇനി ഒരു അങ്കത്തിനു ബാല്യമില്ല എന്നുള്ളതും ഒരു കാരണം ആയിരിക്കാം. നമ്മുടെ മമ്മൂട്ടിക്ക് ഇനിയും അതുല്യമായ ധാരാളം കഥാപാത്രങ്ങളെ നല്കാന്‍ കഴിയും , അതിനാല്‍ തന്നെ ഇനിയും ധാരാളം അവാര്‍ഡുകള്‍ അദ്ദേഹത്തെ കാത്തിരിക്കുന്നു.  ദേശിയ അവാര്‍ഡില്‍ കുട്ടിസ്രാങ്ക് മികച്ച ചിത്രം, ഋതു  പരനഘോഷ് മികച്ച സംവിടയകന്‍, അപ്പോള്‍ പിന്നെയും സംശയം ബാക്കി മികച്ച ചിത്രമായ കുട്ടിസ്രാങ്കിന്റെ സംവിധായകന്‍ ഷാജിയാണോമികച്ച സംവിധായകന്‍ അതോ മികച്ച സംവിധായകന്‍ ആയ ഋതു പരനഘോഷിന്റെ ചിത്രമാണോ മികച്ച സിനിമ, പഴശ്ശിരാജയ്ക്ക് മികച്ച മലയാളചിത്രതിനുള്ള ദേശിയ അവാര്‍ഡു വന്നപ്പോള്‍ പിന്നെയും വാദം. ഇപ്പൊ മനസ്സിലായില്ലേ പഴശ്ശിരാജയാണ് മികച്ച സിനിമ എന്നും, പഴശ്ശിരാജയ്ക്ക് സുവര്‍ണകമലംകിട്ടാത്തത് അതിനെക്കാള്‍ മികച്ച സിനിമ ഉണ്ടായിരുന്നത് കൊണ്ടാണെന്നും, എങ്കിലും കുട്ടിസ്രാന്കിനു കിട്ടിയതില്‍ സന്തോഷമെന്നും പഴശ്ശിരാജയുടെ സംവിടയകന്റെ വാദം. പക്ഷെ ഈ കുട്ടിസ്രാങ്കിന്റെ സംവിധായകനെ  തഴഞ്ഞു പഴശ്ശിരാജയുടെ സംവിധാനത്തിന് തനിക്കു സംസ്ഥാന അവാര്‍ഡു കിട്ടിയപ്പോള്‍ കുട്ടിസ്രാന്കിനെ പറ്റി സങ്കടപ്പെടാന്‍ അദ്ദേഹത്തിന് കഴിഞ്ഞതുമില്ല.
മലയാളത്തില്‍ നിറയെ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ പലേരി മാണിക്യം തീരെ അവഗണിക്കപ്പെട്ടത് എന്തുകൊണ്ടാണ് എന്നു അറിയില്ല. എല്ലാം കൊണ്ടും മികച്ച ഒരു ചലച്ചിത്ര അനുഭവമായിരുന്നു ഈ ചിത്രം. ഇത് അവഗണിക്കപ്പെട്ടത് തീര്‍ച്ചയായും വിഷമകരം തന്നെ. 
ഇങ്ങനെ അടുത്ത അവാര്‍ഡു പ്രഖ്യാപനം വരെ നമുക്ക് ചര്‍ച്ച തുടരാം. നഷ്ട്ടം മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടിക്കും, പലേരിമാനിക്യം പോലുള്ള നല്ല ചിത്രങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കും........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ