അനുഭവം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അനുഭവം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 സെപ്റ്റംബർ 3, വെള്ളിയാഴ്‌ച

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - ഒരു ചര്‍ച്ചയില്‍ നിന്ന്

 എന്‍റെ ചില സുഹൃത്തുക്കളുമായി നടത്തിയ ഒരു ചര്‍ച്ചയില്‍ നിന്ന്
ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന ചോദ്യങ്ങളും ചില ഉത്തരങ്ങളും താഴെ കൊടുക്കുന്നു....
നിങ്ങള്‍ക്കും ഈ ചര്‍ച്ചയില്‍ പങ്കുചേരാം ...നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ്‌ ചെയ്യു....

മതവിശ്വാസവും വര്‍ഗ്ഗീയവാദവും തമ്മിലുള്ള അതിര്‍വരമ്പ് എവിടെയാണ്?
ആരാണ് അത് തീരുമാനിക്കേണ്ടത്? വ്യക്തിയോ സമൂഹമോ?
വര്‍ഗ്ഗീയവാദത്തില്‍ ചെന്നെത്താതെ മതവിശ്വാസത്തിന് സ്വതന്ത്രമായി നിലനില്‍ക്കാന്‍ എന്താണ് വേണ്ടത്?
മതവിശ്വാസം നന്മ മാത്രം ഉണ്ടാക്കുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിക്കായി എന്ത് ചെയ്യണം?

ഒപ്പം വളരെ പ്രധാനപ്പെട്ട ഒരു ചോദ്യവും.
മതേതരമായ ഒരു സമൂഹത്തിനാണോ, അതോ മതനിരപേക്ഷമായ ഒരു സമൂഹത്തിനാണോ, വര്‍ഗ്ഗീയവാദത്തെ ഏറ്റവും നന്നായി പ്രതിരോധിക്കാന്‍ കഴിയുക?
----------------------------------
മതവിശ്വാസവും വര്‍ഗ്ഗീയവാദവും ഇന്ന് ഒരുപോലെ തെറ്റിദ്ധരിക്കപെടുകയും, പലപ്പോഴും ഒരേ അര്‍ത്ഥത്തില്‍ പ്രയോഗിക്കപ്പെടുകയും ചെയ്യുന്ന രണ്ടു വാക്കുകളാണ്.

എന്നാല്‍ ഇവ രണ്ടും തീര്‍ച്ചയായും രണ്ടു മാനുഷിക അവസ്ഥകള്‍ തന്നെയാണ്.

ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുകയും എന്നാല്‍ സാമുഹിക ജീവിതത്തിലും ബന്ധങ്ങളിലും ആ വിശ്വാസങ്ങള്‍ കൂടികലരാതെ നോക്കുന്നവരുമാണ് സാധാരണ മതവിശ്വാസികള്‍.

എന്നാല്‍ ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുകയും ആ മതം മാത്രമാണ് സത്യം എന്ന് വിശ്വസിച്ചു, അന്യ മതസ്ഥരെ ശത്രുത മനോഭാവത്തോടെ കണ്ടു , സാമൂഹിക ജീവിതത്തില്‍ പ്രകടമായി അത്തരം വിശ്വാസങ്ങള്‍ പ്രകടിപ്പിക്കുന്നവരാണ് വര്‍ഗ്ഗീയവാദികള്‍.

എല്ലാ മതവിശ്വാസികളും വര്‍ഗ്ഗീയവാദികള്‍ അല്ല.

മതവിശ്വാസിയും വര്‍ഗ്ഗീയവാദിയും തമ്മിലുള്ള അതിര്‍വരമ്പ് വളരെ നേരത്താണ്.

മതവിശ്വാസികളുടെ വിശ്വാസം അന്ധമായി മാറുമ്പോള്‍ അവര്‍ വര്‍ഗ്ഗീയവാദികള്‍ ആയി മാറാം.

അതുപോലെ വര്‍ഗ്ഗീയവാദികള്‍ മനപരിവര്‍ത്തനം വന്നു തിരികെ മതവിശ്വാസികള്‍ മാത്രമായും മാറാം.

എന്നാല്‍ ഈ നേര്‍ത്ത അതിര്‍വരമ്പ് എവിടെയാണ്?

------------------

സാധാരണക്കാരന്‍ ഒരു കടയില്‍ സാധനം വാങ്ങിക്കാന്‍ ചെല്ലുമ്പോള്‍, ആ കടക്കാരന്‍ ഇതു മതക്കാരനാണ് എന്നത് പരിഗണിക്കാറില്ല.

ടാക്സി വിളിക്കുമ്പോള്‍ ഡ്രൈവര്‍ ഏതു മതക്കാരനാണ് എന്ന് നോക്കാറില്ല.

പത്രക്കാരന്റെയോ, പാല്ക്കാരെന്റെയോ, മീന്‍ കച്ചവടക്കരെന്റെയോ മതം ഒരു വിഷയവുമല്ല.

ഓഫീസിലെ സഹപ്രവര്‍ത്തകന്റെ മതവും, കോളേജിലെ കുട്ടുകാരന്റെ മതവും അവരുമായുള്ള ഇടപെടലില്‍ പരിഗണിക്കാറില്ല.

ചുരുക്കത്തില്‍ ...

സാമൂഹികമായ ഇടപെടലുകളിലും, ബന്ധങ്ങളിലും മതം ഒരു ഘടകം ആയി വരുന്നില്ല.
................................
എന്നാല്‍ മതം ഒരു ഘടകം ആയി വരുന്നത് മറ്റു സാഹചര്യങ്ങളിലാണ്.

വിവാഹം, ജനനം, മരണം, ആഘോഷങ്ങള്‍, പ്രാര്‍ത്ഥന, ആചാരങ്ങള്‍ എന്നിവ വരുമ്പോള്‍ വ്യക്തിക്ക് മതം മുഖ്യ ഘടകം ആയി മാറുന്നു.

സ്വന്തം മകന്‍ അല്ലെങ്കില്‍ മകള്‍, ഒരു അന്യമതസ്ഥന്റെ ചങ്ങാത്തം സ്വീകരിക്കുന്നത് സാധാരണ എതിര്ക്കാത്തവരും, അന്യ മതസ്ഥനുമായുള്ള അവരുടെ വിവാഹത്തെ എതിര്‍ക്കും.

ചുരുക്കത്തില്‍ ഒരാളുടെ മതവിശ്വാസം കൂടുതല്‍ വ്യക്തിപരവും, സാമൂഹികമായി വേറിട്ട്‌ നില്‍ക്കുന്നതുമാണ്.

ഈ അതിര്‍വരമ്പ് തന്നെയാണ് ശരിക്കും മതവിശ്വാസിയും വര്‍ഗ്ഗീയവാദിയും തമ്മിലുള്ള അതിര്‍വരമ്പ്.

സ്വന്തം വ്യക്തിപരം ആയ മതവിശ്വാസത്തെ സാമൂഹികമായ മാനങ്ങളിലേക്ക് കൊണ്ട് വരുന്ന മതവിശ്വാസിയാണ്, ക്രമേണ വര്‍ഗ്ഗീയവാദിയായി രൂപാന്തരം പ്രാപിക്കുന്നത്.

തന്റെ മതം മാത്രമാണു വിശുദ്ധമെന്നു വിശ്വസിക്കാന്‍ തുടങ്ങുമ്പോൾള്‍ അയാളിലെ വര്‍ഗ്ഗീയത പൂര്‍ണ്ണമായി.

ആ വിശ്വാസം എന്ത് വില കൊടുത്തും പ്രയോഗത്തില്‍ വരുത്താന്‍ തുടങ്ങിയാല്‍ അയാള്‍ "Terrorist" ആയി മാറും എന്ന് കൂടി പൂരിപ്പികേണ്ടി വരും.

---------------------------------------------------
ഒരു മനുഷ്യന്‍ ഒന്നുകില്‍ ഒരു ദൈവ വിശ്വാസി ആകണം, അല്ലെങ്കില്‍ ഒരു നിരീശ്വരവാദി ആകണം എന്ന് പലപ്പോഴും സമൂഹം ശഠിക്കുന്നു.
ഇത് രണ്ടുമല്ലാത്ത ഒരു ജീവിതം എന്ത് കൊണ്ട് സാധ്യമല്ല?

ദൈവം ഉണ്ടെന്നതോ ഇല്ലെന്നതോ ഉള്ള വിശ്വാസങ്ങള്‍ തങ്ങളുടെ ജീവിതത്തെ ബാധിക്കുകയെ ചെയ്യാത്ത ഒരു വിഷയം ആയി കരുതുന്ന ധാരാളം പേരുണ്ട്. അവര്‍ ദൈവവിശ്വാസികളും അല്ല നിരീശ്വരവാദികളും അല്ല.

ശാസ്ത്രം വളരുംതോറും ദൈവവിശ്വാസം പുറകോട്ടു പോകുന്നു എന്നതാണ് ചരിത്രവും വര്‍ത്തമാനവും പഠിപ്പിക്കുന്ന യാഥാര്‍ത്ഥ്യം.

ചന്ദ്രനില്‍ പോയി മനുഷ്യന്‍ കാലു കുത്തുന്നത് വരെ പല മതങ്ങള്‍ക്കും ചന്ദ്രന്‍ ദൈവം തന്നെയായിരുന്നു.
---------------------------------------------------------------------
ഓരോ പ്രവാചകനും, തന്റെ കാലഘട്ടത്തിനോട് കലഹിച്ചവനാണ്.

തന്റെ സമയത്തുള്ള ദൈവത്തെ എതിര്‍ത്തവരാണ്.

അത് തന്നെയാണ് അവരുടെ പ്രസക്തിയും.

ഒരു പ്രവാചകനും അന്ത്യ പ്രവാചകന്‍ ആകുന്നില്ല.

മനുഷ്യരാശി നിലനില്‍ക്കും വരെ പ്രവാചകന്മാര്‍ ഉണ്ടായികൊണ്ടിരിക്കും
-------------------------
ഒരു മതേതര സമൂഹം എല്ലാ മതങ്ങളെയും ഒരുപോലെ കണ്ട് അവയ്ക്ക് തുല്യ പ്രാധാന്യം നല്‍കുന്നു.

ഒരു മതനിരപേക്ഷ സമൂഹമാകട്ടെ ഒരു മതത്തിനും യാതൊരു പ്രാധാന്യവും നല്‍കുന്നില്ല.
ഇവ രണ്ടും ഒന്നാണെന്ന് തോന്നാം.
പക്ഷെ തികച്ചും വ്യത്യസ്ത തലങ്ങളാണ് അവയ്ക്കുള്ളത്.

മതേതര സമൂഹത്തില്‍ മതങ്ങള്‍ക്ക് വലിയ പ്രാധാന്യം കിട്ടുമ്പോള്‍, മതനിരപേക്ഷ സമൂഹത്തില്‍ മതങ്ങള്‍ പൂര്‍ണ്ണമായും മാറ്റിനിര്തപ്പെടുന്നു.

ഒരു മതേതര സമൂഹം സാമൂഹികമായ ഇടപെടലുകളില്‍ നിന്ന് പൂര്‍ണ്ണമായും മതെത്തെ ഒഴിവാക്കുകയാണെങ്കില്‍ അത് മതനിരപേക്ഷമായി മാറും.
------------------
ഉദയം, അസ്തമയം, ജനനം, മരണം, പ്രകൃതിക്ഷോഭങ്ങള്‍ തുടങ്ങിയവയെ ഒന്നും ഉണ്ടാകുന്നതിന്റെ കാരണം അറിയാത്ത ആദിമമനുഷ്യന്‍, ഇവയ്ക്കുള്ള ഉത്തരം തേടി, ആദ്യം ഉണ്ടാക്കിയത് ദൈവം എന്ന സങ്കല്പത്തെയാണ്.

ഒരേ സങ്കല്‍പ്പത്തെ ഒരുപാടു ആളുകള്‍ പിന്തുടരുമ്പോള്‍ അത് മതമായി മാറി.

സങ്കല്പങ്ങള്‍ പലതായപ്പോള്‍ മതങ്ങളുടെയും എണ്ണം കൂടി.

മതങ്ങള്‍ക്കുള്ളില്‍ അധികാരം പുരോഹിതവര്‍ഗം കൈയടക്കി.

ഭരണകൂടങ്ങള്‍ ഉണ്ടായപ്പോള്‍ മതങ്ങള്‍ സാമൂഹിക അധികാരകേന്ദ്രങ്ങളായി മാറി.

പുരോഹിതവര്‍ഗം അവയെ നിയന്ത്രിക്കാനും തുടങ്ങി.

അധികാരം മതങ്ങളെ ദുഷിപ്പിച്ചു. ഭൌധിക സമ്പത്തിലെക്കുള്ള മാര്‍ഗമായി മതം മാറി.

ഇന്നാണെങ്കില്‍ ദൈവത്തിനേക്കാളും പ്രാധാന്യം മതത്തിനാണ്.

മതഅധികാര കേന്ദ്രങ്ങള്‍ക്കും, പുരോഹിതവര്‍ഗത്തിനും ശേഷമേ ഇന്ന് ദൈവത്തിനു സമൂഹത്തില്‍ സ്ഥാനമുള്ളൂ.

--------------------------------
എല്ലാ തീവ്രവാദവും വര്‍ഗ്ഗീയതയുടെ ഫലമാണെന്ന് പറയാന്‍ പറ്റില്ല.

പണത്തിനു വേണ്ടി നടത്തുന്ന തീവ്രവാദം , വര്‍ഗ്ഗീയതയെക്കാളും സ്വാര്‍ത്ഥതയുടെയും, പണക്കൊതിയുടെയും, ചിലപ്പോള്‍ ദാരിദ്ര്യത്തിന്റെയും ഫലമാണ്.

അതും വ്യാപകം ആണ്.
-------------------
ഹിന്ദു തീവ്രവാദം അഥവാ സംഘപരിവാര്‍:

ഇസ്ലാം, ക്രിസ്ത്യന്‍ മതങ്ങളെപ്പോലെ പുരോഹിത,മത മേധാവികളുടെ ഒരു അധികാര കേന്ദ്രീകരണം ഹിന്ദു മതത്തില്‍ ഇല്ല.
ഹിന്ദു മതത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ അത്തരം അധികാര കേന്ദ്രീകരണം അനുവദിക്കുന്നുമില്ല.
മറ്റു സംഘടിത മതങ്ങളെപോലെ പുരോഹിത,മത മേധാവികളുടെ ഒരു അധികാര കേന്ദ്രീകരണം ഹിന്ദു മതത്തിലും സൃഷ്ട്ടിച്ചു, അതിനെ രാഷ്ട്രത്തിന്റെ തന്നെ അധികാരം പിടിച്ചെടുക്കാനുള്ള ഒരു മാര്‍ഗ്ഗമാക്കി മാറ്റുക എന്നതാണ് സംഘപരിവാരത്തിന്റെ അന്തിമ ഉദ്ദേശം.

---------------------------------
മതത്തെ അധികാരതിനായി ഉപയോഗിച്ചതിന്റെ ഏറ്റവും നല്ല ഉദാഹരങ്ങളാണ് ജാതിവ്യവസ്ഥകളും, മനുസ്മിര്തിയും , വര്‍ണ്ണ നിയമങ്ങളും ഒക്കെ.

ഇന്നും സൗദി അറേബ്യ ഉള്‍പ്പടെയുള്ള ഇസ്ലാമിക രാജ്യങ്ങളില്‍, രാജഭരണം നിലനില്‍ക്കുന്നത്, മതം എന്ന ഒറ്റബലത്തില്‍ തന്നെയാണ്.

രാജാവ് ദൈവത്തിന്റെ സ്വന്തം പ്രതിപുരുഷന്‍ ആണെന്നും, രാജാവിനെ എതിര്‍ക്കുന്നത് ദൈവവിരോധം കിട്ടുന്ന കാര്യമാണെന്ന് സമൂഹത്തെ പഠിപ്പിക്കുന്ന പുരോഹിത വര്‍ഗ്ഗമാണ് അത്തരം ഭരണങ്ങളെ നില നിര്‍ത്തിക്കൊണ്ട് പോകുന്നത്.
-----------------------------

മതം എന്നത് തികച്ചും വ്യക്തിപരം ആയ ഒരു കാര്യം മാത്രമായി കാണുകയും, മറ്റു മതങ്ങള്‍ ഒരേ മാര്ഗ്ഗതിലെക്കുള്ള വ്യത്യസ്ത വഴികളാണെന്നു ഓരോ മതക്കാരനും മനസില്ലാക്കിയും, രാഷ്ട്ര ഭരണ കാര്യങ്ങളില്‍ നിന്ന് മതത്തെ പൂര്‍ണ്ണമായും ഒഴിവാക്കിയും, ഉണ്ടാക്കാന്‍ കഴിയുന്ന ഒരു മതനിരപേക്ഷ സമൂഹമാകും നമുക്ക് നല്ലത്.

2010 ജൂൺ 25, വെള്ളിയാഴ്‌ച

ചില കോള്‍ സെന്‍റര്‍ തമാശകള്‍

ഒരു കോള്‍ സെന്ററില്‍ ജോലി ചെയ്യുവാന്‍ പ്രത്യേകിച്ച് വിദ്യാഭാസ യോഗ്യത ഒന്നും ആവശ്യമില്ല. അത്യാവശ്യം ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാവുന്ന ആര്‍ക്കും അവിടെ ജോലി ലഭിക്കും.വളരെ മാന്യമായ രീതിയിലുള്ള ശമ്പളവും ലഭിക്കും. ഈ കാരണങ്ങളെല്ലാം കൊണ്ട് തന്നെ എനിക്കും കോള്‍ സെന്‍റര്‍ ജോലി ചെയ്യണമെന്ന ആഗ്രഹം ഉണ്ടായി. അങ്ങനെ പഠിത്തം പോലും മുഴുമിപ്പിക്കാതെ ഞാന്‍ ഒരു കോള്‍ സെന്ററില്‍ ജോലിക്ക് ചേര്‍ന്നു. കൊച്ചി നഗരത്തിലെ അതി പ്രശസ്തമായ ഒരു കമ്പനി. നല്ല ശമ്പളം. നല്ല അന്തരീക്ഷം. ഒരു കുഴപ്പം മാത്രം ജോലി രാത്രിയാണ്. കാരണം എന്താണെന്നു വെച്ചാല്‍ നമ്മള്‍ എടുക്കുന്ന കോളുകള്‍ എല്ലാം അമേരിക്കയില്‍ നിന്നും ഉള്ളതാണ്. അങ്ങനെ സായിപ്പിന്റെ മദാമ്മേടെം ചീത്തവിളി കേള്‍ക്കുക അതാണ് ജോലി. അവര്‍ എത്ര ചൂടായാലും, തന്തക്കു വിളിച്ചാലും ചിരിച്ചു കൊണ്ട് മറുപടി പറയുക. നമുക്ക് നമ്മുടെ പേര് പോലും പറയാന്‍ അധികാരമില്ല. സാം, ബോബ്, റിക്ക്, ഡേവിഡ്‌, ഫ്രെഡ്....ഇങ്ങനെയുള്ള സായിപ്പിന്റെ പേര് (pusedo names) തന്നെ നമ്മള്‍ പറയണം. സായിപ്പിന്റെ മദാമ്മേടെം ചീത്ത വിളികല്‍ക്കിടെ ധാരാളം രസകരമായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അവയില്‍ ചിലത് എന്‍റെ ബ്ലോഗ്‌ വായിക്കുന്ന മാന്യദേഹങ്ങള്‍ക്കായി ചുവടെ ചേര്‍ക്കുന്നു.

സംഭവം നമ്പര്‍ 1 

Caller: "Can you give me the telephone number for Jack?" (ജാക്കിന്റെ ഫോണ്‍ നമ്പര്‍ എനിക്ക് തരാമോ?)
ME: "I'm sorry, sir, I don't understand who you are talking about". (ക്ഷേമിക്കണം സര്‍, താങ്കള്‍ പറയുന്നത് എന്താണെന്നു എനിക്ക് മനസ്സിലാകുന്നില്ല)
(പിന്നെ ഡെല്‍ കമ്പ്യൂട്ടറിന്റെ കസ്ടമര്‍ കെയറില്‍ വിളിച്ചു ജാക്കിന്റെ നമ്പര്‍ ചോദിച്ചാല്‍ എന്ത് പറയണം )
Caller: "On page 1, section 5, of the user guide it clearly states that I need to unplug the fax machine from the AC wall socket and telephone Jack before  cleaning. Now, can you give me the number for Jack?" (മനസ്സിലായി ക്കാണുമല്ലോ? ടെലിഫോണ്‍ ജാക്കും AC പ്ലഗ്ഗും ഊരിയിട്ട് മാത്രമേ ക്ലീന്‍ ചെയ്യാവു എന്ന് നിര്‍ദേശങ്ങളില്‍ എഴുതിയിട്ടുന്ടെന്നാണ് അവര്‍ പറഞ്ഞത്. അതുകൊണ്ട് ഞാന്‍ ഇപ്പോള്‍ തന്നെ ജാക്കിന്റെ ടെലിഫോണ്‍ നമ്പര്‍ കൊടുക്കണമത്രേ? എന്ത് ചെയ്യാന്‍..ഇംഗ്ലീഷ്കാര്‍ക്കും വിവരം ഇല്ലെങ്കില്‍....)
ME: "I think it means the telephone point on the wall".(ഞാന്‍ അത് വ്യക്തമാക്കി കൊടുത്തു..വിവരം കേട്ട കൂട്ടര്‍..)

സംഭവം നമ്പര്‍ 2

Me: “I need you to right-click on the Open Desktop.”(കമ്പ്യൂട്ടറിന്റെ ഡസ്ക് ടോപ്പില്‍ right-ക്ലിക്ക് ചെയ്യ്.)(അതായതു മൌസിലുള്ള വലതു വശത്തെ ബട്ടന്‍ അമര്‍ത്താന്‍)
Customer “Ok.”(ശെരി)
Me: “Did you get a pop-up menu?”(ഇപ്പോള്‍ ഒരു പോപ്‌-അപ്പ്‌ മെനു വന്നോ?)
Customer: “No.”(ഇല്ല)
Me: “Ok. Right click again. Do you see a pop-up menu?”(ശെരി എങ്കില്‍ ഒന്ന് കൂടി right-ക്ലിക്ക് ചെയ്യ്. ഇപ്പോള്‍ പോപ്‌-അപ്പ്‌ മെനു വന്നോ?)
Customer “No.”(ഇല്ല)
Me:: “Ok, sir. Can you tell me what you have done up until this point?” ( ശെരി സര്‍ ഇപ്പോള്‍ ഇത് വരെ എന്ത് ചെയ്തു എന്ന് പറയാമോ?)(ശോ ഇവനെ ക്കൊണ്ട് തോറ്റല്ലോ?)
Me: “Sure, you told me to write ‘click’ and I wrote ‘click’.” (പിന്നെന്ത പറയാല്ലോ താങ്കള്‍ എന്നോട് ക്ലിക്ക് എന്ന് എഴുതാന്‍ പറഞ്ഞു, ഞാന്‍ എഴുതി) എന്‍റെ ദൈവമേ..എന്തൊരു ചതി..ഞാന്‍ പറഞ്ഞത് Right click അവന്‍ ഉദ്ദേശിച്ചത് write click ..അത്രക്കൊണ്ട് അമേരിക്കകാരന്റെ വിവരം...

സംഭവം നമ്പര്‍ 3 

Customer : How can I use CD in my newly bought Computer  ( എന്‍റെ പുതിയ കമ്പ്യൂട്ടറില്‍ CD എങ്ങനെ ഉപയോഗിക്കും എന്ന് പറയാമോ?)
Me : Ok maam, do you know what is a CPU ? (ശെരി മാം , CPU എന്താണെന്നു അറിയാമല്ലോ അല്ലെ?)
Customer : What !!??(എന്ത്!!!!!ഇതുവരെ അങ്ങനെ ഒരു സാധനം കേട്ടിട്ടില്ലാത്ഥപോലെ ) എന്റമ്മോ ഇവര്‍ക്ക് നാടകത്തീലാണോ ജോലി?)
Me : Ok, Maam, do you see your computer is a set of three main peices, the monitor, keyboard and a rectangular cabinet with power and reset buttons on it ? ( ശെരി മാം, നാം കാണുന്ന  കമ്പ്യൂട്ടര്‍ മൂന്ന് ഭാഗങ്ങള്‍ ചേര്‍ന്നതാണല്ലോ. ഒരു മോണിട്ടര്‍, കീ ബോര്‍ഡ്, പിന്നെ പവര്‍ രിസെട് തുടങ്ങിയ ബട്ടനുകള്‍ ഉള്ള ഒരു ചതുര പെട്ടി)
Customer : Yes, I see it.(അതേ എനിക്ക്‌ കാണാം )
Me: Ok, can you see on top right side of your front of cabinet, there is a small button ? Press that gently once. (ശെരി ആ പെട്ടിയുടെ മുകളില്‍ വലത്ത് ഭാഗത്തായി ഒരു ചെറിയ ബട്ടന്‍ കാണാമോ? അതു പതുക്കെ ഒന്നു പ്രസ്സ് ചെയ്യാമോ?)
Customer : Ok, its already open, what about it ? I use it daily.(ശെരി,  അതു തുറന്നു തന്നെയാണ് ഇരിക്കുന്നത്‌. അതു എന്താണു?..) ദൈവമേ CD tray തുറന്നു വെച്ചിട്ടാണോ സീഡീ എവിടെ ഇടണമെന്നു എന്നോട്‌ ചോദിക്കുന്നത്‌?
Me : Thats your CD tray, place a CD... (interrupts) (അതാണ് മാം CD tray. CD അതില്‍ വെക്കു)
Customer : Ohhhhh!!!! I thought its a coffee tray !!!!  (ഓ........... ഞാന്‍ വിചാരിച്ചു അത്‌ കോഫീ ട്രേ ആണെന്ന്)

അങ്ങനെ CD trayude  ഒരു പുതിയ ഉപയോഗം കൂടി അന്നത്ോടെ എനിക്ക് മനസ്സിലായി





2010 ജൂൺ 22, ചൊവ്വാഴ്ച

ഒരു പേരിടീല്‍ ചടങ്ങ്

വട്ടപ്പേരുകള്‍ അല്ലെങ്കില്‍ ഇരട്ടപ്പേരുകള്‍ നമുക്ക് മറ്റൊരു വ്യക്തിത്വം സമ്മാനിക്കും. ഒരു ഇരട്ടപ്പെരെങ്കിലും ഇല്ലാത്ത മലയാളികള്‍ കുറവാണ്. ഈ പേരുകള്‍ക്കെല്ലാം നമ്മുടെ രൂപവുമായോ, സ്വഭാവവുമായോ അല്ലെങ്കില്‍ ജീവിതത്തിലെ ചില സംഭവങ്ങളും ആയോ തീര്‍ച്ചയായും ബന്ധമുണ്ടാകും. ജീവിതത്തിലെ ഓരോ  കാലഘട്ടങ്ങളിലും  ഓരോ പേര് ഉള്ളവരും ഉണ്ട്. ഒരേ സമയം തന്നെ മൂന്ന് നാലു വട്ടപ്പേരുകള്‍ കൊണ്ട് നടക്കുന്നവരും ഉണ്ട്. നാട്ടില്‍ ഒരു പേര്, ജോലി സ്ഥലത്ത് ഒരു പേര്, കൂട്ടുകാര്‍ക്കിടയില്‍ മറ്റൊരു പേര്. അങ്ങനെ അങ്ങനെ ലിസ്റ്റ് നീണ്ടു പോകും.
                                ഒരാളുടെ ഇരട്ടപ്പേരിന് അയാളുടെ ജീവിതവുമായി ബന്ധമുണ്ടെന്നു നേരത്തെ പറഞ്ഞുവല്ലോ?. അതുപോലെ എന്‍റെ ഒരു സുഹൃത്തിനു ഒരു വട്ടപ്പേര് വീണു കിട്ടിയ സംഭവം വളരെ രസകരമാണ്. നമ്മുടെ കഥാനായകന്‍ കണിച്ചുകുളങ്ങര ബോയ്സ് സ്കൂളില്‍  എന്‍റെ സഹപാഠി ആയിരുന്നു. കക്ഷിയായിരുന്നു നമ്മുടെ ക്ലാസ്സ്‌ ലീഡര്‍ . ഞങ്ങളെ ഡ്രായിംഗ് പഠിപ്പിച്ചിരുന്ന തങ്കവേല് സര്‍ തമിഴന്‍ ആയിരുന്നു. നമ്മുടെ നായകന്‍ കുറച്ചു ഡംഭന്‍ ആയിരുന്നു എന്ന് കൂടി പറഞ്ഞു കൊള്ളട്ടെ. എല്ലാ കാര്യത്തിനും മുന്‍പന്തിയില്‍ നില്ക്കാന്‍ ആള്‍ക്ക് വല്യ ഉത്സാഹമാണ്. 
                                  അങ്ങനെയിരിക്കെ ഒരു ദിവസം നമ്മുടെ തങ്കവേല് സര്‍ ക്ലാസ്സില്‍ വന്നു. സാധാരണ അദ്ദേഹം വരുമ്പോള്‍ ചോക്ക് പീസ്‌ കയ്യില്‍ കരുതാറുണ്ട്‌. അന്ന് എന്തുകൊണ്ടോ അദ്ദേഹം എടുത്തില്ല. വന്നു കുറച്ചു കഴിഞ്ഞു. അപ്പോഴാണ് സര്‍ ചോക്കിന്റെ കാര്യം ഓര്‍ത്തത്‌. ഉടന്‍ തന്നെ നമ്മുടെ ലീടരിനോട് അദ്ദേഹം പറഞ്ഞു. "ഡേയ്.. സ്റ്റാഫ്‌ റൂമില്‍ പോയി ഒരു ചാക്കെടുത്തിട്ടു വാ". ഉടന്‍ തന്നെ നമ്മുടെ ലീഡര്‍ സ്റ്റാഫ്‌ റൂമിലേക്ക് ഓടി. അല്‍പനേരം കഴിഞ്ഞു അവന്‍ തിരിച്ചു വന്നു വെറും കയ്യോടെ. സര്‍ ചോദിച്ചു " എന്നാച്ച്‌...ചാക്കില്ലെയാ അങ്കെ". ലീഡര്‍ പറഞ്ഞു "സര്‍ അവിടെ നിറയെ ചാക്കുണ്ട്. പക്ഷെ സാറിനു ചണ ചാക്ക് വേണോ .. അതോ പ്ലാസ്റ്റിക്‌ ചാക്ക് മതിയോ എന്ന് ചോദിക്കാനാ വന്നത്". അത് കേട്ട  സാറിന്റെ അവസ്ഥ എന്തായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. എന്തായാലും ആ സംഭവത്തിന്‌ ശേഷം അവന്‍ "ചാക്ക്" എന്ന അപര നാമത്തില്‍ അറിയപ്പെട്ടു.

2010 ജൂൺ 7, തിങ്കളാഴ്‌ച

ചില മദ്യ വിചാരങ്ങള്‍


"നല്ല തേങ്ങയുള്ളൊരു തെങ്ങിന്‍റെ മോളിലും കള്ള് തന്നെ മനുജന്നു കൌതുകം"

മദ്യവ്യം മനുഷ്യനും തമ്മില്‍ വല്ലാത്ത ഒരു ആത്മ ബന്ധം ഉണ്ടു. മദ്യത്തിന്‍റെ കണ്ടു പിടുത്തമാണ് മനുഷ്യ രാശിയിലെ ഏറ്റവും ഉള്കൃഷ്ടമായത് എന്ന് മഹാനായ ബഷീര്‍ പറഞ്ഞത് വാസ്തവമാണ്. മദ്യമില്ലാതെ മനുഷ്യന് നിലനില്‍പ്പില്ല എന്നത് ഒരു പരസ്യമായ രഹസ്യമാണ്. പല സന്ദര്‍ഭങ്ങളിലും നമ്മെ ആ അത്ഭുത പാനീയം വളരെയേറെ സഹായിക്കാറുണ്ട്. അറിയപ്പെടുന്ന കലാകാരന്‍മാരും ഭൂരിപക്ഷം സാഹിത്യ കാരന്മാരും തികഞ്ഞ മദ്യപാനികള്‍ ആയിരുന്നു എന്ന് നമുക്കറിയാം. പലപ്പോഴും ചില മാന്യന്മാര്‍(മദ്യം കൈ കൊണ്ട് പോലും തോടാത്തവര്‍)ചോദിക്കാറുണ്ട് "ദുര്‍ഗന്ധം വമിക്കുന്നതും കയ്പ്പുള്ളതുമായ ഈ വിലകൂടിയ പാനീയം പാനം ചെയ്യുന്നത് കൊണ്ട് എന്ത് ഗുണമാണ് നമുക്ക് ലഭിക്കുന്നത്". ശെരിയാണ്‌ മദ്യത്തിന്‍റെ മണവും രുചിയും അത്ര സുഖമുള്ളതല്ല. അപ്പോള്‍ ഈ ലോകത്തുള്ള മദ്യപാനികള്‍ എത്രമാത്രം കഷ്ടപെട്ടാണ് ഇതു കുടിക്കുന്നത് എന്ന് നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ? എല്ലാ മദ്യപനികള്‍ക്കും ധാരാളം മദ്യകഥകള്‍ പറയാന്‍ ഉണ്ടാവും. അവയൊക്കെ ലോകസാഹിത്യത്തില്‍ തന്നെ ഇടം പിടിക്കെണ്ടാവയാണ്. അങ്ങനെ ഉള്ള ഒരു ചെറിയ മദ്യകഥ ഇവിടെ ഞാന്‍ പറയുകയാണ്. ഈ കഥയ്ക്ക് ഈയുള്ളവന്റെ ജീവിതവുമായി മാത്രമേ ബന്ധമുള്ളൂ. അത് തികച്ചും മനപൂര്‍വം മാത്രമാണ്.

ഒരു തികഞ്ഞ മദ്യപാനിയെ വാര്‍ത്തെടുക്കുന്നത് അവന്‍റെ ചുറ്റുപാടുകള്‍ ആണ്. അങ്ങനെ ഉള്ള ചുറ്റുപാടുകള്‍ എനിക്ക് അധികമൊന്നും ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ ഞാന്‍ ഒരു നല്ല മദ്യപാനി അല്ല. എങ്കിലും എന്റെ കലാലയ ദിവസങ്ങളില്‍ ചില മദ്യപനികളുമായി ചേര്‍ന്ന് അതിന്റെ രസം നുകരാന്‍ അവസരം ലഭിച്ചുട്ടുണ്ട്. അത്തരം അവസരങ്ങളില്‍ എങ്ങു നിന്നെന്നില്ലാത്ത ഒരു വിനയം എന്നെ ഭരിക്കാറുണ്ട് . ആരെയാണ് ബഹുമാനിക്കേണ്ടത് എന്ന് മദ്യപിക്കുന്ന അവസരങ്ങളില്‍ ഞാന്‍ കൂടുതല്‍ ബോധാവനകാറുണ്ട്. എന്‍റെ ഈ വിനയം കണ്ടാണ്‌ എന്‍റെ സുഹൃത്തുക്കള്‍ ഞാന്‍ മദ്യപിച്ചിട്ടുണ്ട്‌ എന്ന് കണ്ടെത്തുന്നത്.

അങ്ങനെ ഒരു ദിവസം ഞങ്ങളുടെ കോളേജിലെ പ്രിന്‍സിപ്പല്‍ കുമുദിനി ടീച്ചര്‍ എന്നെയും എന്റെ സഹ മദ്യപനികളെയും അറസ്റ്റ് ചെയ്തു സ്റ്റാഫ്‌ റൂമില്‍ നിര്‍ത്തി ഉപദേശിക്കുകയാണ്. ഞാന്‍ വിനയം കൊണ്ട് ഭൂമിയോളം താഴ്ന്നങ്ങനെ നില്‍കുകയാണ്‌. അവര്‍ പറഞ്ഞു..

'മദ്യപിക്കുന്നത് മോശമാണെന്ന് ഞാന്‍ പറയുന്നില്ല, മദ്യം മൂന്നുതരത്തില്‍ ആണ് മനുഷ്യനില്‍ പ്രവര്‍ത്തിക്കുന്നത് ". എന്റെ ദൈവമേ ഇവരെന്താ ഇലക്ട്രിക്കല്‍ ടെക്നോളജി ക്ലാസ്സ്‌ എടുക്കുന്നോ?? ഞാന്‍ വിചാരിച്ചു..അവര്‍ തുടര്‍ന്നു..
"ഒന്നാമത്തേത് അത് നമ്മുടെ ആരോഗ്യം നശിപ്പിക്കും എന്നത് തന്നെ. പക്ഷെ അത് സാരമാക്കാനില്ല കാരണം എത്ര ശ്രദ്ധിച്ചാലും നമ്മുടെ ആയുസ്സിന്‍റെ കാര്യത്തില്‍ നമുക്ക് ഒന്നും ചെയ്യാനില്ല എന്നത് തന്നെ. രണ്ടാമത്തെ കാര്യവും നിങ്ങള്ക്ക് അറിയാമായിരിക്കും. അത് മദ്യം നമ്മുടെ സമ്പത്ത് ചോര്‍ത്തും എന്നതാണ്. വാസ്തവത്തില്‍ അതും അത്ര കാര്യമാക്കേണ്ടതില്ല. പണം ഇന്ന് വരും നാളെ പോകും എന്നാണല്ലോ പറയുന്നത്. പക്ഷെ മൂന്നാമത്തെ കാര്യം വളരെ പ്രധാനപ്പെട്ട ഒന്നായി നിങ്ങളെ പോലുള്ളവര്‍ ചെറുപ്പക്കാര്‍ മനസ്സില്‍ വെക്കുന്നത് നന്നായിരിക്കും. അതിതാണ് - മദ്യപിചിരിക്കുമ്പോള്‍ ഏതു ഊചാളിയും വന്നു നമ്മളോട് തോളില്‍ കൈയിട്ടു സമന്‍മാരെ പോലെ പെരുമാറും. നോക്കിക്കോളു, നിങ്ങള്‍ മദ്യപാനം തുടര്‍ന്നാല്‍ ഒരു കാലത്ത് ഞാനീ പറയുന്നത് എന്താണെന്നു ശെരിക്കും മനസ്സിലാകും. ആത്മാദരം ഉള്ള ഒരാള്‍ക്ക് മരനതുല്യംയിരിക്കും ആ അനുഭവം"

അന്ന് അതിന്റെ അര്‍ഥം ഞങ്ങള്‍ക്ക് മനസ്സിലായില്ലെന്ന് മാത്രമല്ല അത് പറഞ്ഞതിന് അവരോടു പുച്ഛം തോന്നുകയും ചെയ്തു. എല്ലാ വേര്‍തിരിവുകളെയും മറന്നു മനുഷ്യനെ തോളോട് തോള്‍ ചേര്‍ക്കാന്‍ മദ്യത്തിനു കഴിയുമെങ്കില്‍ അത് മദ്യത്തിന്റെ മഹത്വത്തിനെ അല്ലെ സൂചിപ്പിക്കുന്നത് എന്ന് ഞാന്‍ സ്വയം ചോദിക്കുകയും ചെയ്തു..

പക്ഷെ, ആ വാക്കുകളുടെ ഗുരുത എന്താണെന്നു ഇന്നെനിക്കറിയാം. മദ്യം പലപ്പോഴും മനുഷ്യന്റെ അന്തസ്സിനെ നശിപ്പിച്ചു കളയുന്നു. അന്തസ്സില്ലാത്ത മനുഷ്യന്‍ എഴുന്നേറ്റു നിന്ന് സംസാരിക്കുന്ന ശവമാല്ലാതെ മറ്റൊന്നുമല്ല.....
ഈ വാക്കുകളുടെ ശക്തിയാവം എന്നെ ഒരു മദ്യപാനി ആകുന്നതില്‍ നിന്നും പിന്തിരിപ്പിച്ചത്...