2010, ജൂൺ 8, ചൊവ്വാഴ്ച

സന്തോഷത്തിന്‍റെ പിന്തുടര്‍ച്ച


ജീവിതം സുഖ ദുഃഖ സംമ്രിശ്രമാണ് എന്നൊക്കെ നമ്മള്‍ പറയാറുണ്ടെങ്കിലും സങ്കടങ്ങളില്‍ ഒരിക്കലെങ്കിലും പതറി പോകാത്ത മനുഷ്യര്‍ കുറവായിരിക്കും. ചിലര്‍ ആ സങ്കടങ്ങളെ ഉറച്ച തീരുമാനങ്ങളിലൂടെയും ആത്മവിശ്വസതോടെയുള്ള കധിനധ്വാനവും കൊണ്ട് നേരിടും. ചിലര്‍ തെറ്റുകളിലേക്ക് വഴുതിപ്പോകും. ചിലരാകട്ടെ ആ സങ്കടങ്ങളുമായി പൊരുത്തപ്പെട്ടു കൊണ്ട് തന്നെ ശിഷ്ട ജീവിതം തള്ളി നീക്കും. ഈ മൂന്നു വിഭാഗങ്ങളിലുള്ള മനുഷ്യരെ കൊണ്ട് നിറഞ്ഞതാണ്‌ ഈ ഭൂമി. ആദ്യ വിഭാഗത്തില്‍ പെടുന്ന ആളുകളാണ് ജീവിതത്തില്‍ വിജയം നേടുന്നത്. അവരെ സന്തോഷം ഇപ്പോഴും പിന്തുടര്‍ന്ന് കൊണ്ടേയിരിക്കും.

അങ്ങനെ തന്റെ ദുഖങ്ങളിലും കഷ്ടപ്പടുകളിലും സന്തോഷത്തെ പിന്തുടരാന്‍ ശ്രമിക്കുന്ന ഒരു യുവാവിന്റെ ജീവിത കഥയാണ്‌ ഗബ്രിയേല്‍ മുച്ചിനോ സംവിധാനം ചെയ്തു ഹോളിവുഡ് ചിത്രമായ പര്സൂട്ട് ഓഫ് ഹാപ്പിനെസ് പറയുന്നത് . സ്ഥിരം ഹോളിവുഡ് മസാലകള്‍ ഒന്നുമില്ലാത്ത ഒരു ചെറിയ ചിത്രമാണ്‌ ഇത്. അമനുഷനായ നായകനോ, ദൃശ്യ സാങ്കേതിക വിസ്മയങ്ങലോ ഒന്നുമില്ലാത്ത ഈ ചെറിയ ചിത്രം എന്‍റെ എക്കാലത്തെയും പ്രിയപ്പെട്ട ഹോളിവുഡ് സിനിമായത് എന്തുകൊണ്ടാണ്. ചിലപ്പോള്‍ ആ ക്രിസ് ഗാര്‍ഡ്നര്‍ എന്നാ നായകനില്‍ ഞാന്‍ കണ്ടത് എന്നെ തന്നെയാവാം.

കഥ നടക്കുന്നത് സാന്‍ഫ്രാന്‍സിസ്കോയില്‍ ആണ്. കാലഘട്ടം 1981 . വളരെ വിദഗ്ധനായ ഒരു സേല്‍സ് മാനാണ് ക്രിസ് ഗാര്‍ഡ്നര്‍ . ഭാര്യ ലിണ്ടയ്ക്കും മകന്‍ ക്രിസ്ടഫരിനും ഒപ്പം സന്ഫ്രാന്‍സിസ്കൊയിലെ ഒരു വാടക വീട്ടിലാണ്‌ താമസം. ക്രിസ് തന്‍റെ മുഴുവന്‍ സമ്പാദ്യവും ഒരു ബോണ്‍ ടെന്‍സിടി സ്കാനര്‍ എന്ന യന്ത്രത്തിന്റെ ഡീലര്‍ ഷിപ്പിന് വേണ്ടി മുടക്കിയിരിക്കുകയാണ്. വളരെയേറെ പ്രതീക്ഷയോടെ ആണ് അവര്‍ ആ സംരംഭം തുടങ്ങിയത്. പക്ഷെ ഈ യന്ത്ര അവര്‍ പ്രതീക്ഷിച്ചത് പോലെ ക്രിസിനു വില്‍ക്കാന്‍ കഴിയാതെ വരുന്നു. അതോടെ കഷ്ടപ്പാടുകള്‍ തുടങ്ങുകയാണ്. മകന്‍റെ ഡേകെര്‍ ഫീസ്‌ കൊടുക്കനമെങ്കിലും, വീട്ടില്‍ പലചരക്ക് സാമാനങ്ങള്‍ വങ്ങനമെങ്കിലും , വാടക കൊടുക്കാനും, നികുതികള്‍ അടക്കാനുമെല്ലാം ക്രിസിനു കഴിയാതെ വരുന്നു. ഈ സമയത്ത് ഭാര്യ ലിണ്ട അവരെ വിട്ടു ന്യൂ യോര്‍കിലേക്ക് പോകുന്നു. കഷ്ടപ്പാടുകള്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു. വീട്ടു വാടക കൊടുക്കതിരുന്നതിനാല്‍ വീട്ടുടമ ക്രിസിനെയും മകനെയും പുറത്താക്കുന്നു.

ആ സമയത്താണ് ക്രിസിനെ ഒരു സ്റ്റോക്ക്‌ ബ്രോക്കിംഗ് കമ്പനിയില്‍ പരിശീലനത്തിനായി ക്ഷണിക്കുന്നത്. ആറുമാസത്തെ ട്രെയിനിംഗ്. ശമ്പളമില്ല, ട്രെയിനിങ്ങില്‍ ഉള്ള ഇരുപതു പേരില്‍ ഒരാള്‍ക്ക് മാത്രമേ ജോലി നല്‍കുകയുള്ളൂ. അവിടേയ്ക്കുള്ള ഇന്‍റെര്‍വ്യൂവിന്‍റെ തലേദിവസം നമ്മുടെ ക്രിസിനു പോലിസ് സ്റ്റേഷനില്‍ കഴിയേണ്ടി വരുന്നു. രാവിലെ ഇന്‍റര്‍വ്യൂവിനു ഹാജരായത് ശെരിക്കും നല്ല വേഷത്തില്‍ ആയിരുന്നില്ല. പക്ഷെ അവിടെയും ക്രിസ് മനോധൈര്യം കൈവിടാതെ ചോദ്യങ്ങള്‍ക്കെല്ലാം നല്ല മറുപടി തന്നെ നല്‍കി. അങ്ങനെ ക്രിസിനു ട്രെയിനിംഗ് തുടങ്ങി.

ഈ അവസരത്തില്‍ താമസിക്കാന്‍ തിരഞ്ഞെടുത്ത ഹോട്ടലില്‍ നിന്നും ക്രിസിനെയും മകനെയും ഉടമ പുറത്താക്കുന്നു. അങ്ങനെ ഒരു രാത്രി മുഴുവന്‍ റെയില്‍വേ സ്റെഷനിലെ ബാത്ത് റൂമില്‍ അവര്‍ക്ക് ചിലവഴിക്കേണ്ടി വരുന്നു. ആ സമയത്ത് മാത്രമാണ് ക്രിസ് തന്‍റെ മകനെ നെഞ്ചോടു ചേര്‍ത്ത് കരയുന്നത്. അടുത്തരാത്രി മുതല്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി ഉള്ള സര്‍ക്കാര്‍ വക വിശ്രമസന്കേതത്തില്‍ അവര്‍ക്ക് താമസിക്കേണ്ടി വരുന്നു. ആ സങ്കേതത്തിനു മുമ്പിലുള്ള നീണ്ട ക്യൂ കാണുമ്പോള്‍ ആ നഗരത്തില്‍ ഇത്രയേറെ വീടില്ലാത്തവര് ഉണ്ട് എന്ന് നമുക്ക് മനസ്സിലാകും. രാവിലെ മകനെ ഡേ കേരില്‍ വിട്ടതിനു ശേഷം ഓഫീസില്‍ ട്രെയിനിങ്ങിനായി ക്ര്രിസ് പോകുന്നു. അതിനു ശേഷം തന്‍റെ ബോണ്‍ സ്കാനരുമായി പലയിടത്തും സേല്സിനു പോകുന്നു. അത് കഴിഞ്ഞു കൃത്യം അഞ്ചു മണിക്ക് തന്നെ വിശ്രമ സങ്കേതത്തിലെ നീണ്ട ക്യൂവില്‍ സ്ഥാനം പിടിക്കുന്നു. അങ്ങനെ ജീവിതം ഒരു ഓട്ടപന്തയം ആകുന്ന സമയങ്ങള്‍. ഇതിനിടയില്‍ തന്‍റെ ഒരു സ്കാനര്‍ ഒരു ഹിപ്പി യുവതി മോഷ്ടിക്കുകയും ചെയ്യുന്നു. അത് പിന്നെ ക്രിസ് തന്നെ വീണ്ടെടുക്കുന്നു. ഈ കഷ്ടപ്പാടുകള്‍ക്കിടക്കും ക്രിസ് ഒരു നിമിഷം പോലും തെറ്റുകള്‍ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. അവന്‍ റോഡിലൂടെ പോകുമ്പോള്‍ അവനെ കടന്നു പോകുന്ന ജനങ്ങളെല്ലാം എത്ര സന്തോഷത്തിലാണ് എന്ന് നോക്കി നെടുവീര്‍പെടുന്നത് വളരെ ഭംഗിയായി വില്‍ സ്മിത്ത് എന്ന നടന്‍ അവതരിപ്പിച്ചിട്ടുണ്ട്.

ട്രെയിനിംഗ് സ്ഥലത്തും അവനു വളരെ ഏറെ കഷ്ടതകള്‍ അനുഭവിക്കേണ്ടി വരുന്നു. എല്ലാവരും അവനെ ഒരു രണ്ടാം തരമായിനോക്കി കാണുന്നു. ചായ മേടിക്കാനും, പിസ്സ മേടിക്കനുമൊക്കെ ഇപ്പോഴും ക്രിസിനു പോകേണ്ടി വരുന്നു. പക്ഷെ അവിടെയും അവന്‍ തന്‍റെ സത്യസന്ധതയും അര്‍പ്പണ മനോഭാവവും കൊണ്ട് മേലുദ്യോഗസ്ഥരുടെ പ്രശംസക്ക് പാത്രമാകുകയും ഒടുവില്‍ ആ ജോലി അവനു തന്നെ ലഭിക്കുകയും ചെയ്യുന്നു.

നാമെല്ലാം കാണുന്ന അമേരിക്കന്‍ ആര്‍ഭാട ജീവിതങ്ങല്‍ക്കിടക്ക് കഷ്ടപെടുന്ന ലക്ഷക്കണക്കിന്‌ ആളുകളും അവരുടെ സങ്കടങ്ങലുമാണ് ഈ ചിത്രം വരച്ചു കാട്ടുന്നത്. ക്രിസ് ഗാര്‍ഡ്നര്‍ ഒരു ചെറിയ ഉദാഹരണം മാത്രമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ