2010, ജൂൺ 10, വ്യാഴാഴ്‌ച

വക്കാ.....വക്കാ...... അഫ്രിക....


ലോകം മുഴുവന്‍ ഒരു ബോളായി ചുരുങ്ങുന്ന നാളുകള്‍. ഒരു മൈദാനവും അതിലെ ഇരുപത്തി രണ്ടു കളിക്കര്‍ക്കിടയിലെ ഒരു ചെറിയ പന്തിലേക്ക് ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന സമയം വന്നെത്തി. നാല് വര്‍ഷത്തെ നീണ്ട കാതിരിപ്പിനോടുവല്‍ ലോക കപ്പ്‌ ഫുട് ബോള്‍ മാമാങ്കം സൌത്ത് അഫ്രികയില്‍ നാളെ കൊടിയേരുകയാണ്. മുപ്പത്തി രണ്ടു ടീമുകളിലെ കളിക്കാര്‍ക്കും അവരുടെ കോടിക്കണക്കിനു വരുന്ന ആരാധകര്‍ക്കും ഇനി വിശ്രമമില്ലാത്ത രാപ്പകലുകള്‍. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ എയിഡ്സ് എന്ന മാരക രോഗത്തിന് മാത്രം കുപ്പ്രസിദ്ധിയുള്ള സൌത്ത് ആഫ്രിക്കക്കു ഇത് തങ്ങളുടെ അന്തസ്സ് ഉയര്‍ത്തിക്കാട്ടാനുള്ള വേദി കൂടിയാണ് ഈ ലോക കപ്പ്‌.
ലോകകപ്പ് ഫുട് ബാളില്‍ പ്രവചനങ്ങള്‍ക്കു പ്രസക്തിയില്ല. എന്തും ഇപ്പോഴും എവിടെയും സംഭവിക്കാം. എല്ലാം ലോകോത്തര കളിക്കാര്‍ തന്നെ. മൂന്നാം താരമെന്ന് ഒരു ടീമിനെയും വേര്‍തിരിക്കാന്‍ ആവില്ല. അത്ഭുതങ്ങള്‍ സംഭവിക്കാം. ലോക കപ്പുകളില്‍ സ്ഥിരതയുള്ള പ്രകടനങ്ങള്‍ ഉള്ള ബ്രസ്സില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ പ്രതീക്ഷ അര്‍പ്പിച്ചിട്ടുള്ള ഒരു ടീം. പുറകെ തന്നെ മറഡോണയുടെ അര്‍ജെന്റിന ഉണ്ട്.
മറ്റുള്ള ഇതു ടീമിനെക്കാളും ആരാധകര്‍ ഉള്ളത് ഈ രണ്ടു ടീമുകള്‍ക്കാണ്. കേരളത്തിലെ അങ്ങോളമിങ്ങോലമുള്ള ഫുട്ബോള്‍ ആരാധകര്‍ രണ്ടു ചേരികളായി തിരിഞ്ഞിരിക്കുകയാണ്. അര്‍ജെന്റിനയും ബ്രസ്സിലും. എന്തുകൊണ്ടാണ് ഈ ലാറ്റിന്‍ അമേരികന്‍ രാജ്യങ്ങള്‍ക്ക് ഇത്രയധികം ആരാധകര്‍ കേരളത്തില്‍ ഉണ്ടായത്? മറഡോണയുടെയും പെലെയുടെയും സാന്നിധ്യം ഈ രണ്ടു ടീമുകളിലും ഉണ്ടായിരുന്നത് കൊണ്ടാണോ? ബാക്കിയുള്ള ടീമുകളിലൊന്നും ഇത്രയും പ്രതിഭാധനരായ കളിക്കാര്‍ ഉണ്ടായിട്ടില്ല എന്നത് വാസ്തവം ആണെങ്കിലും ഇത് മാത്രമല്ല കാരണം.
ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് നമ്മള്‍ മലയാളികള്‍ക്ക് ലാറ്റിന്‍ അമേരികയോടുള്ള പ്രിയം തന്നെ ഒരു കാരണമാണ്. ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തിലും രാഷ്ട്രീയത്തിലും മലയാളിക്ക് ഒരു പ്രത്യേക താല്പര്യം തന്നെ ഉണ്ട്.
ബ്രസ്സിലോ അര്‍ജെന്റിനയോ ലോകകപ്പ്‌ നെടനെന്നഗ്രഹിക്കാത്ത ഒരു മലയാളിയും ഉണ്ടാവില്ല എന്ന് ചുരുക്കം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ