2010, ജൂൺ 16, ബുധനാഴ്‌ച

സ്വാമി ജീവിതം

സ്വാമിജി ദര്‍ശനത്തിനായി എണ്ണമറ്റ ആരാധകരെ വരവേല്‍ക്കുവാനായി സജ്ജമാക്കിയി ശീതികരിച്ച ആഡംബര ഹാള്‍. അവിടെ ഇവന്‍റ് മാനേജ്മെന്റ് വിദഗ്ദ്ധന്മാര്‍ തയ്യാറാക്കിയ ഹൈ ടെക് സ്റ്റേജ്. സ്റ്റെജിലേക്ക് കടത്തി വിടുന്ന കന്നഞ്ചിപ്പിക്കും വര്‍ണ്ണങ്ങളുടെ മിന്നല്‍ പിണരുകള്‍ . വിശാലമായ സ്റ്റേജിന്റെ ഒരു മൂലയില്‍ ശുഭ്രവസ്ത്രധാരികളായ സുന്ദരിമാരുടെ ഗാനാലാപനം. സ്വാമിജിക്ക് ആരാധകരുടെ മുമ്പില്‍ പ്രത്യക്ഷേപ്പെടാനുള്ള സമയമായി. ഷാമ്പൂ തേച്ചു മിനുക്കിയെടുത്ത നീണ്ട താടി, നീട്ടി വളര്‍ത്തിയ മുടി, ദിസൈനെര്‍സ് തയ്യാറാക്കിയ എക്സ്ക്ലുസിവ് ജുബ്ബ, അതിനൊത്ത മേലങ്കി, മുഖത്ത് നിന്ന് മായാത്ത മന്ദസ്മിതം; ശിഷ്യകളായ സുന്ദരിമാര്‍ സ്വാമിജിയെ സ്റ്റെജിലേക്ക് ആനയിക്കുന്നു. തുടര്‍ന്ന് ഗാനാലാപം ഉച്ചസ്ഥായിയില്‍ എത്തും. ആരാധകര്‍ക്ക് ആനന്ദനൃത്തം ചെയ്യുവാന്‍ പാകത്തിലാണ് ഗാനങ്ങള്‍. നിര്‍വ്രുതിയിലാണ്ട ആരാധകരോട് ശാന്തരാകുവാന്‍ സ്വാമിജി കൈ കൊണ്ട് താളാത്മകമായി ആംഗ്യം കാണിക്കുമെങ്കിലും ഈയവസ്ഥ അഞ്ചു മിനിട്ടെങ്കിലും തുടരുകയാണ് പതിവ്.
                                           അദ്ദേഹം സംസാരിക്കാന്‍ തുടങ്ങിയാല്‍ സ്വിച് ഓഫ് ചെയ്തത് പോലെ പെട്ടെന്ന് ഹാള്‍ നിശബ്ദമാകും. പ്രഭാഷണം തുടങ്ങിയാല്‍ സ്റ്റേജില്‍ സ്വാമിജി മാത്രം. എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍ തന്നെ ഭഗവത്ഗീതയെ ഉദ്ധരിച്ചു കൊണ്ട് നാടകീയമായി വ്യാഖാനിക്കും. മാതൃഭാഷയില്‍ സംസാരിക്കാന്‍ ശ്രമിക്കുമെങ്കിലും അത് നാവിനു വഴങ്ങതതുപോലെ അഭിനയിച്ചു ഇംഗ്ലീഷില്‍ പ്രഭാഷണം തുടരും. ഇടയ്ക്കിടെ ചില സംസ്കൃത ശ്ലോകങ്ങള്‍ ഉരുവിടുന്നത് നിര്‍ബന്ധമാണ്‌. പാശ്ചാത്യ ചിന്തകരുടെ ഉദ്ധരണികള്‍ ആണ് ഒഴിച്ചുകൂടാനാവാത്ത ചേരുവ. പ്രഭാഷനത്തിനിടെ സ്റ്റേജിന്റെ വിവിധ കോണുകളില്‍ നിന്ന് വൈദ്യുതി ഒരുക്കുന്ന ദീപ പ്രഭ സ്വാമിജിയുടെ മുഖത്തെ വലയം ചെയ്തിരിക്കും. അത് ഇഷ്ടപെടാത്തത് പോലെ അദ്ദേഹം അസ്വസ്ഥത പ്രകടിപ്പിക്കുമെങ്കിലും അതൊന്നും വകവെക്കാതെ വലയം സൃഷ്ടിക്കല്‍ തുടരും.
                                               പ്രഭാഷണത്തിന് ശേഷം നേരത്തെ ചുമതലപ്പെടുതിയിരിക്കുന്ന വ്യക്തികള്‍ക്ക് സംശയങ്ങള്‍ ചോദിക്കാനുള്ള അവസരം ലഭിക്കും. 'പകലിന്‍റെ നിറം എന്താണ്', 'മരണാനന്തരം ജീവിതമുണ്ടോ", 'ആതാസക്ഷാല്‍ക്കാരത്തിനുള്ള  മാര്‍ഗമെന്ത്?'. തുടങ്ങിയവയാണ് പതിവ്. സ്റ്റേജിലെ സിംഹാസനം പോലുള്ള ഇരിപ്പിടത്തില്‍ ഇരുന്നാണ് മറുപടി നല്‍കുക. ഉത്തരങ്ങള്‍ നല്‍കുന്നതിനിടെ ചിലപ്പോള്‍ സ്വാമിജി വിദൂരതയിലേക്ക് കണ്ണും നട്ട് ഇരിക്കും. ചിലപ്പോള്‍ ആരോടെന്നില്ലാതെ പുഞ്ചിരിക്കും. ചിലപ്പോള്‍ കൈ വിരലുകള്‍ കൊണ്ട് എന്തെങ്കിലും ആംഗ്യങ്ങള്‍ കാണിചെന്നുമിരിക്കും. ഈ ഭാവങ്ങളുടെ എല്ലാം പൊരുളുകള്‍ വ്യാഖാനിച്ചു കൊടുക്കേണ്ട ചുമതല അടുത്ത ശിഷ്യന്മാരുടെതാണ്. ചടങ്ങുകള്‍ അവസാനിപ്പിച്ച്‌ വിട പറയുന്ന സന്ദര്‍ഭം നാടകീയമാണ്‌. സ്വാമിജിയെ ഒന്ന് തൊടാന്‍, കാല്‍ക്കല്‍ വീഴാന്‍, മുന്‍പില്‍ ചെന്ന് പൊട്ടിക്കരയാന്‍, ഈ രംഗങ്ങള്‍ക്ക് കൊഴുപ്പുകൂട്ടാനായി ദാരിദ്രരെന്നു തോന്നാവുന്ന ഏതാനും വൃദ്ധകളും വാവിട്ടു കരയാനായി നിലയുരപ്പിച്ചിട്ടുണ്ടാവും. ഇതെല്ലം അകലെ നിന്ന് കണ്ടു ആനന്ദബാഷ്പം ചോരിയുവാനായി ഒരുപറ്റം വിദേശികള്‍ ഹാളിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥലം പിടിച്ചിരിക്കും. ആരാധകരെ തള്ളി മാറ്റാന്‍ ശ്രമിക്കുന്ന അങ്ങരക്ഷകരോട് അരുതെന്ന് ആംഗ്യ ഭാഷയില്‍ സ്വാമിജി താക്കീത് ചെയ്യുന്നത് കാണുമ്പൊള്‍ ആരാധകര്‍ ഇളകി മറിയും. വില പിടിച്ച വിദേശ കാറിന്റെ പിന്‍സീറ്റിലേക്ക് കാലെടുത്തു വെക്കുന്നതിനു മംപായി ഒന്ന് കൂടി തിരിഞ്ഞുനിന്ന് ആരാധകരെ നോക്കി സൌമ്യമായി കൈകൂപ്പി തൊഴുതു കൊണ്ടാണ് സ്വാമിജി വിട പറയുക.   

ഇത് ഹൈടെക് കാലത്തെ സ്വമിജീവിതത്തിന്റെ മാതൃകയാണ്. പഞ്ചനക്ഷത്ര സൌകര്യങ്ങളോട് കൂടിയ ആശ്രമങ്ങള്‍ സ്വദേശത്തും വിദേശത്തും തരമാക്കി കൊടുക്കുവാന്‍ സ്വമിജിമാര്‍ക്ക് ആരാധകര്‍ ഇഷ്ടം പോലെയാണ്. സെക്രട്ടേറിയത്തില്‍ മുഖ്യമന്ത്രി മുതല്‍ ശിപായിമാര്‍ വരെ വിവധ ഗ്രേഡില്‍ ഉള്ള വ്യക്തികള്‍ ഉള്ളതുപോലെ സ്വമിമാര്‍ക്കിടയിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്. ഉന്നത ബിരുദങ്ങള്‍ നേടി  സ്വാമി ജീവിതം തിരഞ്ഞെടുക്കുന്നവര്‍ ഹൈ ടെക് ലൈനിലൂടെ സഞ്ചരിക്കുമ്പോള്‍ നാട്ടിന്‍പുറങ്ങളിലെ സ്വാമിമാര്‍ അവരവരുടെ വീട്ടില്‍ തന്നെ പൂജ മുറികള്‍ ഉണ്ടാക്കി ഭാജനങ്ങളും കീര്‍ത്തനങ്ങളും അത്യാവശ്യം ബാധ ഒഴിപ്പിക്കലും വന്ധ്യതക്ക് പരിഹാരവും ചെയ്തു അവരുടെ ആനന്ദത്തിലേക്കുള്ള വഴി കണ്ടെത്തും. പഞ്ചാംഗങ്ങള്‍ നല്‍കുന്ന അത്യാവശ്യം ജ്യോതിഷവും ഭാവിഫലപ്രവച്ചനവുമാണ് ഇവരുടെ തുരുപ്പു ചീട്ടുകള്‍. ഏതെങ്കിലും രണ്ടു വരി സംസ്കൃത ശ്ലോകം കാണാതെ പഠിച്ചു സന്ദര്‍ഭമനുസരിച്ച്‌ തിരിച്ചും മറിച്ചും വ്യഖാനിക്കാന്‍ പഠിച്ചാല്‍ മഹാജ്ഞാനിയുമാകം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ