2010, ജൂൺ 10, വ്യാഴാഴ്‌ച

ക്ലെപ്ടോമാനിയ

"ഹൈപെര്‍ സൂപ്പര്‍ മാര്‍ക്കറ്റ്‌" നഗരത്തിലെ ഏറ്റവും തിരക്കുള്ള സൂപ്പര്‍ മാര്‍ക്കറ്റ്‌ ആണ്. എല്ലാ ദിവസവും അഞ്ചു മണിമുതല്‍ ഒന്‍പതു മണി വരെയാണ് അവിടുത്തെ പീക്ക് ടൈം. നഗരത്തിലെ എല്ലാ ഹൈ ഫൈ തരുണീ മണികളും വീട്ടമ്മമാരും ആ സമയത്താണ് ഷോപ്പിംഗ്‌ എന്ന ഏറ്റവും ഭാരിച്ച ജോലിയില്‍ (അവരുടെ ഭാഷയില്‍) ഏര്‍പ്പെടുന്നത് ഈ സമയത്താണ്. അതുകൊണ്ട് തന്നെ തിരക്ക് നിയന്ത്രിക്കുക എന്നത് സൂപ്പര്‍ മാര്‍ക്കെറ്റിലെ ജോലിക്കാര്‍ക്ക് ഭയങ്കര പ്രയാസമുള്ള ഒന്നായിരുന്നു. എന്നിരുന്നാലും ഹൈപെര്‍ സൂപ്പര്‍ മാര്‍ക്കറ്റ്‌ നഗരത്തിലെ മറ്റു കടകളെക്കാലും നല്ല സേവനം നല്‍കുന്നതില്‍ വിജയിച്ചിരുന്നു. തിരക്കിനിടയില്‍ പല സാധനങ്ങളും കളവു പോകാതിരിക്കുവാന്‍ വേണ്ടിയുള്ള ഉപകരണങ്ങള്‍ അവിടെ സ്ഥാപിച്ചിരുന്നു.

മാസവരുമാനം പതിനായിരത്തില്‍ താഴെ ഉള്ളവര്‍ക്ക് ഇവിടം ഇപ്പോഴും ഒരു ബലി കേറാമല തന്നെ ആയിരുന്നു. സമയം ഏതാണ്ട് ഏഴു മണിയോട് അടുക്കുന്നു. കടയില്‍ ഭയങ്കര തിരക്കാണു. കൊച്ചമ്മമാരും പിള്ളാരും എല്ലാരും ഷോപ്പിംഗ്‌ മാമാങ്കം നടത്തുന്നു. പെട്ടെന്നാണ് പുറത്തേക്കുള്ള വാതിലില്‍ നിന്നും ശക്തമായി അലാറം മുഴങ്ങാന്‍ തുടങ്ങിയത്. എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി. അവിടെ ഒരു പെണ്‍കുട്ടി ഏതാണ്ട് പതിനഞ്ചു വയസ്സ് വരുന്ന ഒരു പാവം പെണ്‍കുട്ടി. വിലകുറഞ്ഞ ചുരിദാറും ആഭരണങ്ങളുടെ ആഡംബരം ഒന്നും ഇല്ലാത്ത ഒരു പാവം. സെക്യൂരിറ്റി ഗാര്‍ഡ് ഉടന്‍ തന്നെ അവിടെ പാഞ്ഞെത്തി. ആ പാവത്തിന്റെ ഷാള്‍ പിടിച്ചു പറിക്കാന്‍ തുടങ്ങി. അതിനുള്ളില്‍ നിന്നും ഒരു പാക്കറ്റ് ബ്രെഡ്‌ താഴെ വീണു. ആളുകള്‍ കശപിശ പറയാന്‍ തുടങ്ങി..ഇതിനൊന്നും നാണം ഇല്ലേ..ഫൂ സംസ്കാരമില്ലാത്തവര്‍.....
സംഭവം സെക്യൂരിറ്റി ഗാര്‍ഡ് നന്നായി ഒതുക്കി തീര്‍ത്തു. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ എല്ലാം പഴയത് പോലെ ആയി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ